മണിക്കടവ് ഹൈ സ്കൂൾ നിർമാണവും ആയി ബന്ധപെട്ടു നുണ പ്രചാരണങ്ങൾ ശക്തമാക്കി സ്കൂൾ മാനേജ്മെന്റ് .അഡ്മിൻസ് നു മാത്രം മെസ്സേജ് അയക്കാൻ കഴിയുന്ന വാട്ട്സ് ആപ്പ് .ഗ്രൂപ്പുകളിൽ കൂടി ആണ് സമൂഹത്തിൽ ഉന്നത സ്ഥാനത്തു ഉള്ളവർ വ്യപക നുണ കഥകൾ അഴിച്ചു വിടുന്നത് . പൊതു സമൂഹത്തിൻറെ ചോദ്യങ്ങ്ങൾക്കു യാതൊരു മറുപടിയും കൊടുക്കില്ല എന്നു ദുശാട്യം പിടിച്ചിരുന്നവർ പുതിയ കാലത്തു പണ്ട് നടത്തിയിരുന്ന ബ്യൂറോക്രസി ഇനി നടക്കില്ല എന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന് വേണം മനസ്സിൽ ആക്കാൻ .പക്ഷെ മുഴുവൻ ആയിട്ടില്ല .അഡ്മിൻ ഒൺലി ഗ്രൂപ്പുകളിൽ മാത്രം പോര .സമൂഹത്തിൽ ഉള്ള എല്ലവര്ക്കും അഭിപ്രയാ സ്വാതത്ര്യം ഉള്ള അനേകം വേദികൾ നമ്മുടെ നാട്ടിൽ ഉണ്ട് .അവിടെ വന്നു ധൈര്യം ഉണ്ടെങ്കിൽ ചോദ്യങ്ങൾ നേരിടണം.
https://manikkadave.com//SchoolUploads/3510_2.pdf
നുണയുടേ പുസ്തകത്തിൽ മറഞ്ഞിരുന്നു കുത്തിത്തിരിപ്പിന്റെ ലേഖന പരമ്പരകൾ എഴുതുന്ന കൂലി എഴുത്തുകാർക്ക് ഇടവകാ ജനങ്ങളുടെ മുൻപിൽ ചങ്കൂറ്റത്തോടെ വന്നു നിലപാട് അറിയിക്കാൻ നട്ടെല്ലുണ്ടോ ?നിങ്ങൾ പറഞ്ഞതിൽ അല്പമെങ്കിലും വാസ്തവം ഉണ്ടെങ്കിൽ പള്ളി ഗ്രൂപ്പ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഒരു ദിവസത്തേക്ക് ഇടവക ജനങ്ങൾക്കായി തുറന്നിടാനുള്ള ആർജവം കാണിക്കണം അല്ലാതെ ഗ്രൗണ്ട് സംരക്ഷണ സമിതിക്കാർ മെത്രാനോട് ഗ്രൗണ്ട് അവരുടെ പേരിൽ എഴുതിക്കൊടുക്കണം എന്നൊക്കെ ആവശ്യപ്പെട്ടു എന്ന് വരെയുള്ള ബാലിശമായ ആരോപണങ്ങൾ മണിക്കടവുകാർ വെള്ളം തൊടാതെ വിഴുങ്ങും എന്നുള്ള മിഥ്യാധാരണ മണിക്കടവുകാരെ തീരെ വിലകുറച്ചു കാണുന്നതല്ലേ ?മറ നീക്കി പുറത്ത് വരൂ സത്യം മാനേജ്മെന്റിന്റെ ഭാഗത്താണെങ്കിൽ മണിക്കടവുകാർ കൂടെ ഉണ്ടാവും